Aneesh (Surfer) ഇവിടെ പറഞ്ഞു...
എല്ലാമറിയുന്ന ദൈവം തെറ്റ് ചെയ്യുന്ന വ്യക്തികള്‍ക്ക് ശിക്ഷ കൊടുക്കുവാന്‍ കഴിയുന്ന ദൈവം, എന്തിനാണ് നിരപരാധികളെ ശിക്ഷിക്കുന്നത് എന്നാ ലളിതമായ ഒരു ചോദ്യമാണ് ഞാന്‍ ചോദിച്ചത്.
ലളിതമാണ് എന്ന് പറയുന്നത് കൊണ്ട് മാത്രം ചോദ്യം ലളിതമാവുകയില്ല.താങ്കള്‍ തന്നെ സമ്മതിച്ച പോലെ ദൈവത്തിന് എല്ലാമറിയാമെങ്കില്‍ നിരപരാധിയാരെന്നും അപരാധിയാരെന്നും ദൈവത്തിന് മാത്രമേ അറിയൂ എന്ന് പറഞ്ഞാല്‍ ലളിതമായ ഈ ചോദ്യത്തിനുള്ള ലളിതമായ മറുപടിയാവുമോ?
തീവ്രവാദികളെ ബോംബ് വെച്ച് കൊല്ലാന്‍ നിയമമുണ്ടെങ്കില്‍ ഒരു ഫ്ലാറ്റിലുള്ള എല്ലാ തീവ്രവാദികളെ ബോംബ് വെച്ച് കൊല്ലാന്‍,സര്‍വ്വജ്ഞാനിയെന്നു താങ്കള്‍ സമ്മതിച്ച പോലീസ് തീരുമാനിച്ചാല്‍ അത് അനീതിയാണെന്ന് താങ്കള്‍ എങ്ങനെയാണ് പറയുക?.അങ്ങനെ പറയണമെങ്കില്‍ താങ്കളാണ് സര്‍വ്വജ്ഞാനിയെന്നും പോലീസിന് തെറ്റ് പറ്റിയിട്ടുണ്ടെന്നും ആ ഫ്ലാറ്റില്‍ ഒരാള്‍ മാത്രമേ തീവ്രവാദിയായിട്ടുള്ളൂവെന്നും താങ്കള്‍ തന്നെ തെളിയിക്കണം…..
താങ്കളുടെ മുന്‍ ചോദ്യങ്ങളിലെ അബദ്ധങ്ങളാണ് അവയൊക്കെ.താങ്കളുടെ ചോദ്യങ്ങളുടെ അതെ രീതിയില്‍ ഞാന്‍ മുമ്പും മറുപടി പറഞ്ഞിട്ടില്ല,ഇപ്പോഴും പറയാന്‍ ഉദ്ദേശിക്കുന്നുമില്ല.യഥാര്‍ത്ഥത്തില്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നിരപരാധിയാരാണെന്നും അപരാധിയാരാണെന്നും കീറി മുറിച്ച് പരിശോധിക്കേണ്ടതില്ല.അതായത്…
ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥകള്‍ക്ക് വിരുദ്ധമായ കര്‍മ്മങ്ങളുടെ,അനിവാര്യമായ ദോഷ ഫലങ്ങള്‍ ആ കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ മാത്രമല്ല സമൂഹത്തിലെ നിരപരാധികളെയും ബാധിക്കുന്നതിന്റെ യുക്തി വിശദീകരിക്കുന്നത് പ്രയാസകരമല്ല….അതിന് മുമ്പ് അടിസ്ഥാനപരമായി ചിലതെല്ലാം അറിയേണ്ടത് അനിവാര്യാമാണ് ….
- ദൈവത്തെ സംബന്ധിച്ച് ഈ പദാര്‍ത്ഥ ലോകമൊരു പരീക്ഷണ ലോകം മാത്രമാണ്.
- യഥാര്‍ത്ഥ രക്ഷയും ശിക്ഷയും യഥാര്‍ത്ഥവും പരമവുമായ പരലോകത്തില്‍ മാത്രമാണുള്ളത്.
- ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥക്കും പ്രാപഞ്ചിക നിയമങ്ങള്‍ക്കും വിരുദ്ധമായ കര്‍മ്മങ്ങളുടെ ഫലമെന്ന നിലയിലാണ് ഈ ലോകത്തിലെ ദൈവിക ശിക്ഷയുണ്ടാവുന്നത്.
- ഭൌതികവും ആത്മീയവുമായ നിയമങ്ങളെയാണ് ഇവിടെ പ്രാപഞ്ചിക നിയമങ്ങള്‍ എന്ന് പറയുന്നത്.
- നമ്മുടെ കര്‍മ്മ ഫലങ്ങള്‍ നമ്മെ പോലെ തന്നെ മറ്റുള്ളവരെയും ഗുണകരമായോ ദോഷകരമായോ ബാധിക്കുന്നത് പോലെ മറ്റുള്ളവരുടെ കര്‍മ്മ ഫലങ്ങള്‍ നമ്മെയും ബാധിക്കവുന്നതാണ്.
- മറ്റുള്ളവരുടെ കര്‍മ്മങ്ങള്‍ അല്ലെങ്കില്‍ അതിന്റെ ഫലങ്ങള്‍ നമ്മെ ദൃശ്യമായോ അദൃശ്യമായോ(ഭൌതികം/അഭൌതികം ) ബാധിക്കാവുന്നതാണ്.
- നമുക്കെതിരെയുള്ള മറ്റുള്ളവരുടെ ഏതൊരു പ്രവര്‍ത്തിയും ദൃശ്യവുമായതും അവയെല്ലാം ഭൌതിക നിയമങ്ങളിലൂടെ വിശദീകരിക്കാവുന്നതാണ്.
- മറ്റുള്ളവരുടെ ഒരു കര്‍മ്മത്തിന്റെ ഫലം ആ മറ്റുള്ളവരും നമ്മളും അറിയാതെ തന്നെ നമ്മെ ബാധിക്കാവുന്നതാണ്.(ഇത് സങ്കീര്‍ണ്ണമാണ് )
നമ്മുടെ കര്‍മ്മങ്ങള്‍ നമ്മെയും മറ്റുള്ളവരെയും മറ്റുള്ളവരുടെ കര്‍മ്മങ്ങള്‍ അവരെയും നമ്മെയും ഗുണകരമായോ ദോഷകരമായോ ദൃശ്യമായോ അദൃശ്യമായോ ബാധിക്കാവുന്നതാണെന്ന് പറയുന്നതിന്റെ തത്വത്തിലേക്ക് വരാം.
പ്രകൃതി നശിപ്പിക്കപെടുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവണമെന്നൊരു വ്യാവസ്ഥ ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥയിലുണ്ടെങ്കില്‍,ആ പ്രകൃതിയെ ഒരാള്‍ നശിപ്പിച്ചാലും സമൂഹത്തിലെ എല്ലാവരും കൂടെ ഒന്നിച്ച് നശിപ്പിച്ചാലും ആ കര്‍മ്മങ്ങളുടെ ഫലമായ പ്രകൃതി ദുരന്തങ്ങള്‍ സമൂഹത്തിലെ നിരപരാധികളെയടക്കം എല്ലാവരെയും ബാധിക്കാവുന്നതാണ്.
അതെ പോലെ ഗുരുത്വാകര്‍ഷണം എന്ന ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥയ്ക്ക് വിരുദ്ധമായി ഒരാള്‍ ട്രെയിനില്‍ നിന്ന് സ്വയം താഴോട്ട് ചാടിയാലും,അയാളെ മറ്റാരെങ്കിലും താഴോട്ട് തള്ളിയിട്ടാലും രണ്ട് പേരുടെയും കര്‍മ്മത്തിന്റെ ഫലത്തില്‍ വ്യാത്യാസമുണ്ടാവുന്നില്ല.ദൈവീകമായ കര്‍മ്മ സംഹിതക്ക് പകരം സാത്താന്റെ കര്‍മ്മ സംഹിത പിന്‍പറ്റിയ ഒരാളെ വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുത്ത സമൂഹമാണ് ഇവിടെയൊരു നിരപരാധിക്ക് ദുരന്തം ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദി.
ഇവിടെയൊക്കെ കര്‍മ്മങ്ങള്‍ ആര് ചെയ്യുന്നുവെന്നതല്ല,ആ കര്‍മ്മങ്ങള്‍ ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥകള്‍ക്കും പ്രാപഞ്ചിക നിയമങ്ങള്‍ക്കും വിരുദ്ധമാവുന്നുണ്ട് എന്നതിലാണ് കാര്യമിരിക്കുന്നത്.മാത്രമല്ല ഈ കര്‍മ്മങ്ങള്‍ ചെയ്യുന്ന,അഥവാ അതിന്റെ ഫലങ്ങള്‍ ബാധിക്കുന്ന മനുഷ്യ വര്‍ഗത്തിലെ ഓരോ മനുഷ്യരുടെയും സൃഷ്ടി വ്യാവസ്ഥകളും അവര്‍ക്ക് ബാധകമായ പ്രാപഞ്ചിക നിയമങ്ങളും ഏറ്റവും സൂക്ഷമായ തലത്തില്‍ പോലും യാതൊരു വ്യാത്യാസവുമില്ല.
അതിന് കാരണം എല്ലാവരുടെയും സൃഷ്ടി-സ്ഥിതി-സംഹാരം കാരണക്കാരന്‍ ഒരേഒരു ദൈവമാണ് എന്നതാണ്.അതായത്,സൃഷ്ടി വ്യാവസ്ഥകളും പ്രാപഞ്ചിക നിയമങ്ങളും നിര്‍ണ്ണയിക്കുകയും സര്‍വ്വ സൃഷ്ടികളെയും സൃഷ്ടിക്കുകയും-സംരക്ഷിക്കുകയും-സംഹരിക്കുകയും ചെയ്യുന്ന ഒരൊറ്റ ശക്തി മാത്രമേ പ്രപഞ്ചത്തിലുള്ളൂ.
അപ്പോള്‍,നമ്മുടെ കര്‍മ്മങ്ങള്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരുടെ കര്‍മ്മങ്ങളും നമ്മുടെ വിധിക്ക് കാരണമാവുന്നുണ്ടെന്ന വസ്തുതയുടെ ദൈവീകദര്‍ശനത്തിലെ യുക്തി അല്ലെങ്കില്‍ കാര്യകാരണ ബന്ധങ്ങളുടെ ചങ്ങലയിലൂടെ പിടിച്ച് പിടിച്ച് പോയാല്‍ എത്തി ചേരുക "ഏക പ്രപഞ്ചവും,ഏക ദൈവവും,ഏക ജനതയും,ഏക കര്‍മ്മങ്ങളും…അടിസ്ഥാന തത്വമായ,ദൈവിക ദര്‍ശങ്ങളില്‍ മാത്രമായിരിക്കും.
പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കാരണക്കാര്‍ ഒന്നിലധികം ശക്തികളാണെന്ന് ദര്‍ശിക്കുന്ന അഥവാ ബഹുത്വത്തിന് പ്രാധാന്യമുള്ള ദര്‍ശനങ്ങളിലോ തത്വങ്ങളിലോ മേല്‍ പറഞ്ഞതിന് യുക്തിയുണ്ടാവണമെന്നില്ല.അതെ സമയം പ്രപഞ്ചത്തിന്റെ പ്രകടമായ ലക്ഷണം പോലും ബഹുത്വമല്ല ഏകത്വമാണ് എന്നതൊരു യഥാര്‍ത്ഥമാണ്.
മാത്രമല്ല പരിണാമ സിദ്ധാന്തം ഒരു തത്വ ശാസ്ത്രമായി വീക്ഷിക്കുമ്പോള്‍ അതിന്റെ മൂല തത്വവും ഏകത്വമാണ്.ജീവികള്‍ “പൊട്ടിമുളച്ച് “ ഉണ്ടായതാണെന്നാണ് നാഥനില്ലാ പ്രപഞ്ചം ഇഷ്ടപെടുന്നവര്‍ കഷ്ടപ്പെട്ട് സങ്കല്‍പ്പിച്ചുണ്ടാക്കിയ പരിണാമ മതത്തിന്റെ പ്രശ്നം.അത് തന്നെയാണ് പരിണാമം ശാസ്ത്രമായി കാണാന്‍ കഴിയാത്തതിന്റെ കാരണവും.എന്നാല്‍ പോലും പ്രപഞ്ചത്തിന്റെ ഏകത്വത്തെ നിഷേധിക്കുന്ന ധിക്കാരം പരിണാമികള്‍ കാണിച്ചിട്ടില്ല.
ഏതായാലും,ഞാന്‍ ഫോളോ ചെയ്യുന്ന, "ഏക പ്രപഞ്ചവും,ഏക ദൈവവും,ഏക ജനതയും,ഏക കര്‍മ്മങ്ങളുമുള്ള ഇസ്ലാമിക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിധിയുടെ/കര്‍മ്മഫല യുക്തി വിശദീകരിക്കാവുന്നതാണ്.
ഏറ്റവും വലിയ യുക്തിമാന്റെ(അല്‍ ഹക്കീമിന്റെ) തത്വങ്ങളില്‍ (ഹുക്മത്തില്‍) നിന്നാണ് വിധിവിലക്കുകള്‍/കര്‍മ്മങ്ങള്‍ (ഹുക്മുകള്‍) ഉണ്ടാവുക,ആ ഹുക്മുകള്‍ യുക്തി(ഹിക്മത്ത്)ഭദ്രവുമായിരിക്കും.
പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികളും പരസ്പ്പരം ബന്ധപെട്ട്,ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് ,സൃഷ്ടികളുടെ പരസ്പ്പരമുള്ള ഈ ആശ്രയത്വത്തില്‍ നിന്ന് തന്നെ സര്‍വ്വ സൃഷ്ടികളെയും ഒരേ ഒരു ശക്തി മാത്രമാണ് സൃഷ്ടിച്ചതെന്ന് മനസിലാക്കാന്‍ പ്രയാസമില്ല.
പ്രപഞ്ച സൃഷ്ടാവായ ആ ശക്തിയെയാണ് മുസ്ലിങ്ങള്‍ അല്ലാഹു എന്ന് വിളിക്കുന്നത്.അല്ലാഹുവില്‍ നിന്ന് അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ.അ)ക്ക് ദിവ്യബോധനം മുഖേന ലഭിച്ച വിശുദ്ധ വചനങ്ങളുടെ സമാഹാരമാണ് അഥവാ പ്രപഞ്ച വ്യാഖ്യാനമാണ് വിശുദ്ധ ഖുര്‍ആന്‍.അന്ത്യ പ്രവാചകനിലൂടെ സമ്പൂര്‍ണ്ണമാക്കപെട്ട,ഇസ്ലാമിന്റെ,അടിസ്ഥാന പ്രമാണമാണ് വിശുദ്ധ ഖുര്‍ആന്‍.
പ്രപഞ്ച വ്യാഖ്യാനമായ വിശുദ്ധ ഖുര്‍ആനിലെ തത്വസമ്പൂര്‍ണ്ണമാക്കപെട്ട വചനങ്ങളാണ്,…മനുഷ്യനും…പ്രപഞ്ചവും(ലോകവും)… പ്രപഞ്ച നാഥനും(ലോകനാഥനും)…തമ്മിലുള്ള ബന്ധം വിവരിക്കുന്നത്.മനുഷ്യനും…ലോകവും… ലോകനാഥനും…തമ്മില്‍ സമന്വയം സാധ്യമാകത്തക്ക രീതിയിലുള്ള കര്‍മ്മങ്ങളുടെ(ജനന-മരണങ്ങല്‍ക്കിടയിലുള്ള മനുഷ്യ കര്‍മ്മങ്ങള്‍) സമാഹാരമാണ് ഇസ്ലാം.
ഇസ്ലാമെന്നാല്‍ സമാധാനം എന്നാണ് അര്‍ത്ഥം.ഇസ്ലാമിലെ കര്‍മ്മങ്ങള്‍ അനുസരിച്ച് ഓരോ വ്യാക്തിയും ജീവിക്കുമ്പോള്‍ ആ വ്യക്തിക്കും,ആ വ്യാക്തി ഉള്‍പ്പെടുന്ന ഈ ലോകത്തിനും സമാധാനമുണ്ടാവുകയും പരലോകത്ത് സ്വര്‍ഗീയമായ നിത്യശാന്തി ലഭിക്കുകയും ചെയ്യും.
എന്നാല്‍ ഒരു കൊച്ചു ഗ്രാമം പോലെ ചുരുങ്ങിയ ഇന്നത്തെ ലോകത്തില്‍ സമാധാനം ഉണ്ടാവണമെങ്കില്‍ ലോകത്തില്‍/സമൂഹത്തില്‍ എല്ലാവരും ഏകനായ ലോകനാഥന്റെ വിധിവിലക്കുകള്‍ അനുസരിക്കല്‍ അനിവാര്യമായിരിക്കയാണ്.
ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും,അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും,അങ്ങനെ അവരില്‍ നിന്ന് മനുഷ്യ കുലത്തെ സൃഷ്ടിച്ച പ്രപഞ്ച നാഥന്റെ സൃഷ്ടി തത്വം പ്രകാരം…സമൂഹത്തിലെ ഓരോ മനുഷ്യനും പരസ്പ്പരം സഹോദരന്മാര്‍ ആകുന്നു….
….സ്വാഭാവികമായും ഓരോ വ്യക്തിയുടെയും കര്‍മ്മത്തില്‍ സമൂഹത്തിനും താത്വികമായി ഉത്തരവാദിത്വം ഉള്ളത് കൊണ്ട് ആ കര്‍മ്മങ്ങളുടെ ഗുണ-ദോഷഫലങ്ങള്‍ സമൂഹത്തിലെ തന്റെ സഹോദരനും അനുഭവിക്കാന്‍ (ഉദാഹരണം എയ്ഡ്സ് )വിധിക്കപെട്ടിരിക്കയാണ്.ജന്മതത്വ പ്രകാരം മനുഷ്യരെ പരസ്പ്പരം സഹോദരന്മാരാക്കി ഒരാളുടെ കര്‍മ്മത്തിന്റെ ഗുണ-ദോഷഫലങ്ങള്‍ മറ്റുള്ളവര്‍ക്കും ബാധകമാക്കിയ ദൈവിക വിധിക്കുള്ള പരിഹാരം ദൈവിക ദര്‍ശനത്തില്‍ തന്നെയുണ്ട്.അതായത്….
ജന്മ(തത്വ)ത്തില്‍ പരസ്പ്പരം സഹോദരന്മാരായ മനുഷ്യര്‍ കര്‍മ്മ(തത്വ)ത്തിലും സഹോദരന്മാരാവുക.അതിന് വേണ്ടി….
ദൈവീകമായ സമാധാന-കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാം സ്വീകരിക്കുകയും ലോകം മുഴുവന്‍ സമാധാനമായ ഇസ്ലാം ആവുകയും ചെയ്യുക.അതാണ്…ജന്മ-കര്‍മ തത്വങ്ങളുടെ സമന്വയ ഫലമായ ഇഹ-പര ലോക ശാന്തിയും സമാധാനവുമായ ഇസ്ലാമിന്റെ ദാര്‍ശനിക ലക്‌ഷ്യം.അഥവാ പ്രകൃതി-സമൂഹ സമന്വയത്തിന്റെ ഫലമായ ഇഹ-പര ലോക ശാന്തിയും സമാധാനവുമാണ് പ്രകൃതി മതമായ ഇസ്ലാം ലക്‌ഷ്യമാക്കുന്നത്……..
പ്രകൃതിയെന്നു പറയുമ്പോള്‍ ഇവിടെ ഉദ്ദേശിക്കുന്നത് ഹവ്വയ്ക്ക് മുമ്പുള്ള ആദമിന്റെ ജന്മ ലോകമാണ്.അതായത് ആദമിനെ സൃഷ്ടിക്കപെട്ടപ്പോള്‍ ഉണ്ടായിരുന്ന ലോകത്തിന്റെ അവസ്ഥ.പിന്നീട് ഹവ്വയെ സൃഷ്ടിക്കപെട്ടതോട് കൂടിയാണ് സമൂഹത്തിന്റെ “ആരംഭ കനി”ഉണ്ടായത്.അതായത് സമൂഹത്തിന്റെ അടിസ്ഥാന യുണിറ്റ് ഉണ്ടായത്.ആദം മാത്രമായിരിക്കുന്ന അവസ്ഥയെ ഒരിക്കലും സമൂഹമെന്ന് പറയാന്‍ കഴിയില്ല.കാരണം സമൂഹം ആരംഭിക്കുക രണ്ട് പേരില്‍ നിന്നാണ്.പിന്നീട് ദൈവത്തിന്റെ ഒരു പരീക്ഷണത്തില്‍ പരാജയപെട്ടതോട് കൂടി ആദമിനെയും ഹവ്വയെയും ജന്മ ലോകത്തില്‍ നിന്ന് കര്‍മ്മ ലോകത്തിലേക്ക് അയക്കുകയായിരുന്നു.
ഈ വസ്തുതകളില്‍ നിന്ന് ആദം പ്രകൃതിയുടെയും ഹവ്വ സമൂഹത്തിന്റെയും പ്രതീകമായി മനസ്സിലാക്കുന്നതില്‍ കുഴപ്പമില്ല.മലയാളത്തിലെ ഒരു എഴുത്ത്കാരന്‍ പ്രകൃതിയെയും സമൂഹത്തെയും പ്രതീകവല്‍ക്കരിക്കരിച്ചത് ഒന്നിച്ച് നടക്കാനിറങ്ങിയ സഹോദരിമാരായാണ്.പക്ഷെ..
….അങ്ങനെയാവുമ്പോള്‍ സമൂഹത്തെ പ്രതീകവല്‍ക്കരിക്കുന്ന ഇളയ സഹോദരി പ്രകൃതിയെ പ്രതീകവല്‍ക്കരിക്കുന്ന മൂത്ത സഹോദരിയില്‍ നിന്ന് ഉണ്ടായതല്ല എന്നൊരു പ്രശ്നമുണ്ട്.യഥാര്‍ത്ഥത്തില്‍ ആദ്യമുണ്ടായ,ആദ്യം തന്നെ നിലനിന്നിരുന് പ്രകൃതിയില്‍ നിന്നാണ് സമൂഹമുണ്ടായതെന്ന വസ്തുത നിഷേധിക്കാനും കഴിയില്ല….
….ഇതേസമയം ഒന്നിച്ച് നടക്കാനിറങ്ങിയ ഇണകളാണ് പ്രകൃതിയും(ആദവും ഹവ്വയും)സമൂഹവുമെന്ന് കരുതുകയാണെങ്കില്‍ പ്രശ്നമൊന്നുമില്ലല്ലോ.അപ്പോള്‍ ആദമില്‍ നിന്നാണോ ഹവ്വയുണ്ടായത് എന്നൊരു ചോദ്യമുണ്ട്?.ആദമില്‍ നിന്നാണ് ഹവ്വയുണ്ടായാതെങ്കില്‍ അതിന്റെ യുക്തിയെന്താണ് എന്ന മറ്റൊരു ചോദ്യവുമുണ്ട്?.പ്രകൃതിയില്‍ നിന്ന് സമൂഹമുണ്ടായത് പോലെ….
തീര്‍ച്ചയായും ആദമില്‍ നിന്നാണ് ഹവ്വയുണ്ടായത് അഥവാ ഹവ്വയെ സൃഷ്ടിക്കപെട്ടത് എന്ന തത്വം വിശുദ്ധ ഖുര്‍ആനിലുണ്ട്.
ഇനിയൊരു സാഹചര്യം സങ്കല്‍പ്പിക്കാം,അതായത് ഹവ്വബീവി പ്രാപഞ്ചിക(ഭൌതിക/ആത്മീയ) നിയമങ്ങള്‍ക്ക് വിരുദ്ധമായ ഒരു കര്‍മ്മം ചെയ്തുവെന്ന് സങ്കല്‍പ്പിച്ചാല്‍ ആ കര്‍മ്മത്തിന്റെ ഫലം ആദമിനെയും ബാധിക്കുമെന്നതില്‍ യുക്തിരഹിതമായി ഒന്നുമില്ല.കാരണം ആദമിന്റെയും ഹവ്വയുടെയും അസ്തിത്വം ഒന്നാണ്.അതായത് ഹവ്വയുടെ കര്‍മ്മങ്ങള്‍ക്ക് ആദമിനും ആദമിന്റെ കര്‍മ്മങ്ങള്‍ക്ക് ഹവ്വയ്ക്കും പരോക്ഷമായ ഉത്തരവാദിത്വം ഉണ്ട്.സ്വാഭാവികമായും ആദ്യ പിതാ-മാതാവിന്റെ മക്കളായ മനുഷ്യ കുലത്തിനും ഇവയൊക്കെ ബാധകമാണ്.
ഇനി പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിരുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ മാത്രം,അതിന്റെ കര്‍മ്മ ഫലം ബാധിക്കതക്ക രീതിയില്‍ ദൈവത്തിന് ശിക്ഷിക്കാന്‍ കഴിയുമെന്നിരിക്കെ സമൂഹത്തെ മൊത്തം ബാധിക്കാവുന്ന രീതിയില്‍ സൃഷ്ടി വ്യാവസ്തകളും മറ്റും,ദൈവം സംവിധാനിച്ചതെന്തിന് എന്ന സംശയം ഈ ലോകമൊരു പരീക്ഷണ ലോകം മാത്രമാണെന്ന ധാരണയില്ലായ്മയില്‍ നിന്നുണ്ടാവുന്നതാണെന്ന് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്….
….മാത്രമല്ല,യഥാര്‍ത്ഥത്തില്‍ ഒരാളുടെ എല്ലാ കര്‍മ്മങ്ങളുടെയും ഫലങ്ങള്‍ സമൂഹത്തിലെ മറ്റുള്ളവരെ ബാധിക്കാറില്ല.അത് മാത്രമല്ല,ഏതൊരു കര്‍മ്മത്തിന്റെയും ആദ്യ ഫലങ്ങള്‍ ദോഷകരമായാലും ഗുണകരമായാലും ആ കര്‍മ്മത്തിന്റെ കര്‍ത്താവിന് തന്നെയാണ് ലഭിക്കുക.
മനുഷ്യന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്ത് വെച്ചതിന്റെ ഫലമായി തിന്മകള്‍ ബാധിക്കുന്നതിനെ സംബന്ധിച്ചും കര്‍മ്മ ഫലങ്ങളെ സംബന്ധിച്ചുമുള്ള അദ്ധ്യാപനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്.
- കുഞ്ഞിപ്പാ, അള്ളാ അമൂര്‍ത്തമാണെന്ന് പറഞ്ഞാല്‍ കുഴപ്പത്തിലാകുന്നത് നിങ്ങള്‍ തന്നെയായിരിക്കും.
- സത്യം, സ്നേഹം തുടങ്ങിയവയെപ്പോലെ അമൂര്‍ത്തമാണ് ദൈവമെന്ന വാദത്തെ ആരാണ് എതിര്‍ക്കുന്നത്?
- പ്രപഞ്ചത്തിലും മനുഷ്യജീവിതത്തിലും നിരന്തരം ഇടപെടല്‍ നടത്തുന്ന, പുസ്തകവും കൊടുത്ത് പ്രവാചകന്മാരെ ജനങ്ങളുടെയിടയിലേക്ക് അയച്ചുകൊണ്ടിരുന്ന ദൈവം അതെങ്ങനെ അമൂര്‍ത്തമാവും?
- മൂര്‍ത്തമായ ദൈവസങ്കല്പത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. പുതിയവേഷം കെട്ടിച്ച് അവതരിപ്പിച്ചാലും ദൈവം രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.
അല്ലാഹു അമൂര്‍ത്തമാണെന്ന സത്യം തുറന്ന് പറഞ്ഞാല്‍ എന്ത് കുഴപ്പമാണുണ്ടാവുകയെന്നു മനസ്സിലാവുന്നില്ല!(?).ചെറിയ പ്രായത്തില്‍ മദ്രസ പഠനത്തില്‍ തന്നെ മുസ്ലിങ്ങള്‍ അല്ലാഹു അമൂര്‍ത്തമാണെന്ന സത്യം ഗ്രഹിക്കാറുണ്ട്.
കണ്ണില്ലാതെ കാണുന്നവന്‍,കാതില്ലാതെ കേള്‍ക്കുന്നവന്‍ അഥവാ മൂര്‍ത്തമായ കണ്ണോ കാതോ ഇല്ലെന്ന് മാത്രമല്ല പ്രപഞ്ചത്തിലെ മൂര്‍ത്തമായ ഒരു വസ്തുവും അല്ലാഹുവിന് തുല്യമല്ല.അക്കാരണത്താല്‍ പ്രപഞ്ചത്തിലെ മൂര്‍ത്തമായാതൊന്നും തന്നെ അല്ലാഹുമായി ചേര്‍ത്തി പറയാന്‍ പാടുള്ളതല്ലെന്ന് വിശ്വാസ ശാസ്ത്രത്തിന്റെ അടിസ്ഥാന പാഠമായി വിശ്വാസികള്‍ പഠിച്ചിട്ടുണ്ട്.സ്വാഭാവികമായും സാങ്കല്‍പ്പിക ശക്തികളെ മൂര്‍ത്തവല്‍ക്കരിച്ചു മൂര്‍ത്തിയാക്കി ആരാധിക്കുന്ന മൂര്‍ത്തിയാരാധന/ബിംബാരാധന ഒരു കാലത്തും ഇസ്ലാമില്‍ ഉണ്ടാവില്ലെന്ന് മനസ്സിലാക്കാം.കാരണം അല്ലാഹു ഒരു സങ്കല്പ്പമല്ല,നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിന്റെ “അപ്പുറമുള്ള” പരമ യഥാര്‍ത്ഥമാണെന്ന ബോധം എല്ലാ മുസ്ലിങ്ങള്‍ക്കും ഉണ്ട്.
പദാര്‍ത്ഥ പ്രധാനലോകത്ത് ജീവിക്കുന്നത് കൊണ്ട് ചിലര്‍ക്ക് സര്‍വ്വസ്വവും പദാര്‍ത്ഥമായി കാണാനുള്ള പ്രവണതയുണ്ടാവാം.സ്വാഭാവികമായും പദാര്‍ത്ഥമല്ലാത്ത അല്ലാഹുവിനെ ഉള്‍ക്കൊള്ളാന്‍ പദാര്‍ത്ഥ വാദികള്‍ക്ക് കഴിയണമെന്നില്ല.പദാര്‍ത്ഥവാദികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന,മൂര്‍ത്തവല്‍ക്കരിക്കപെട്ട,പദാര്‍ത്ഥവല്‍ക്കരിക്കപെട്ട ഒരു ദൈവത്തെ ഇസ്ലാമില്‍ ഒരു കാലത്തും പ്രതീക്ഷിക്കരുതെന്ന് അഭിമാനത്തോടെ അറിയിക്കുന്നു.
താങ്കളിവിടെ ദൈവം,സ്നേഹം പോലെ മൂര്‍ത്തമല്ലെങ്കില്‍/പദാര്‍ത്ഥബദ്ധമല്ലെങ്കില്‍ എതിര്‍ക്കുകയില്ലെന്ന് പറയുന്നു.അതൊരു പക്ഷെ,ദൈവത്തിന്റെ അമൂര്‍ത്തതയെ സ്നേഹത്തോട് ഉപമിക്കുന്നത് കൊണ്ടാവുമോ?.അതോ,പ്രണയം മാംസനിബദ്ധമല്ല/പദാര്‍ത്ഥബദ്ധമല്ല ദിവ്യമാണ്…അല്ലെങ്കില്‍ ദൈവീകമാണ് …എന്നെല്ലാം വലിയ വലിയ ആളുകള്‍ പറയുന്നത് കൊണ്ടാവുമോ?.
ദൈവത്തിന്റെ രൂപവും സൌന്ദര്യവും കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷമോന്നുമല്ല ദൈവത്തെ നമ്മള്‍ സ്നേഹിക്കുകയും/ആരാധിക്കുകയും ചെയ്യുക.അതെ പോലെ,…യഥാര്‍ത്ഥ പ്രണയത്തിന്റെ….സത്യാമുള്ള പ്രണയത്തിന്റെ… കാരണവും രൂപവും സൌന്ദര്യവുമല്ല ആത്മ ബന്ധമാണ്..ഇതാണ് പ്രണയം ദിവ്യമാണ്,ദൈവീകമാണ് എന്ന് പറയുമ്പോള്‍ വലിയ വലിയ ആളുകളൊക്കെ അര്‍ത്ഥമാക്കുന്നത്.
(സത്യം,സ്നേഹം തുടങ്ങിയവ ദൈവത്തിന്റെ ഉപമയല്ല,ദൈവത്തിന്റെ അമൂര്‍ത്തതയെ ഉദാഹരിക്കുന്നതാണ്.ദൈവത്തിന് ഉപമയില്ല)
അപ്പോള്‍ മുസ്ലിങ്ങളുടെ ആരാധന മാത്രമാണ് സത്യം,അവര്‍ മാത്രമാണ് ദൈവത്തെ ആത്മാര്‍ഥമായി ആരാധിക്കുന്നത്.അവര്‍ക്ക് ദൈവത്തെ ആരാധിക്കാന്‍ ദൈവത്തെ കാണുകയോ കണ്ട് ഇഷ്ടപെടുകയോ ചെയ്യേണ്ടതില്ല,എന്നല്ല യാതൊരു രൂപത്തിലും ദൈവത്തെ സങ്കല്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല.മറ്റുള്ളവര്‍ക്കെല്ലാം ദൈവത്തെ ആരാധിക്കാന്‍ ഓരോ സാങ്കല്‍പ്പിക രൂപം നിര്‍ബന്ധമാണ്.ഏറ്റവും വലിയ ദൈവ നിഷേധമാണത്,നമ്മള്‍ ഇഷ്ടപെടുന്ന രൂപത്തിലോക്കെ ദൈവത്തെ സങ്കല്‍പ്പിക്കുന്നത് അറ്റമില്ലാത്ത ധിക്കാരമാണ്.
പ്രപഞ്ചത്തിലും മനുഷ്യജീവിതത്തിലും നിരന്തരം ഇടപെടല്‍ നടത്തണമെങ്കില്‍ അല്ലാഹു മൂര്‍ത്ത ശക്തിയായിരിക്കണം എന്നൊരു വാദം താങ്കള്‍ക്ക് ഉണ്ടോയെന്നറിയില്ല.എന്നാല്‍,അങ്ങനെയൊരു വാദം ഉണ്ടെങ്കില്‍ അതൊരു അബദ്ധമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാവും.
പിന്നെ പുസ്തകം എന്ന് പറയുമ്പോള്‍ അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയില്ല.കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍(സോഫ്റ്റ്‌വെയര്‍ മൂര്‍ത്തമല്ല)എന്ന് പറയുന്നത്,ആ സോഫ്റ്റ്‌വെയര്‍ സ്റ്റോര്‍ ചെയ്ത ഡിസ്ക്കാണെന്ന് ആരും മനസ്സിലാക്കാറില്ല.എന്നാല്‍ ഒരു ഡിസ്ക് കാണിച്ച് ഇത് “YY” സോഫ്റ്റ്‌വെയര്‍ ആണെന്ന് പറഞ്ഞാല്‍ മൂര്‍ത്തമായ ആ ഡിസ്ക്കില്‍ അമൂര്‍ത്തമായ “YY” സോഫ്റ്റ്‌വെയര്‍ സ്റ്റോര്‍ ചെയ്തിട്ടുണ്ടെന്നാണ് എല്ലാവരും മനസ്സിലാക്കുക.അല്ലാതെ ആ ഡിസ്ക്കിനെ പോലെ അതിലുള്ള സോഫ്റ്റ്‌വെയറും മൂര്‍ത്തമാണെന്ന് നാസ്ഥികരെ പോലെ ആരും മനസ്സിലാക്കാറില്ല.
അതെ പോലെ തന്നെയാണ് ഗ്രന്ഥം എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുമ്പോഴും മനസ്സിലാക്കേണ്ടത്.അന്ത്യ പ്രവാചകന് ദിവ്യ ബോധനം മുഖേന ലഭിച്ച തത്വ സമ്പൂര്‍ണ്ണമായ ദിവ്യ വചനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍ എന്ന ഗ്രന്ഥം.ആ വിശുദ്ധ വചനങ്ങള്‍ പ്രവാചകന് ശേഷമാണ് മാത്രമാണ് ഇന്നത്തെ പോലെ മൂര്‍ത്ത രൂപത്തിലുള്ള പുസ്തകത്തില്‍ എഴുതി സംരക്ഷിച്ചത്
23 comments:
ജന്മ(തത്വ)ത്തില്‍ പരസ്പ്പരം സഹോദരന്മാരായ മനുഷ്യര്‍ കര്‍മ്മ(തത്വ)ത്തിലും സഹോദരന്മാരാവുക. അതിന് വേണ്ടി ദൈവീകമായ സമാധാന-കര്‍മ്മങ്ങളുടെ സമാഹാരമായ ഇസ്ലാം സ്വീകരിക്കുകയും ലോകം മുഴുവന്‍ സമാധാനമായ ഇസ്ലാം ആവുകയും ചെയ്യുക.അതാണ്...ജന്മതത്വ-കര്‍മ്മതത്വങ്ങളുടെ സമന്വയ ഫലമായ ഇഹലോക-പരലോക ശാന്തിയും സമാധാനവുമായ ഇസ്ലാമിന്റെ ദാര്‍ശനിക ലക്‌ഷ്യം.അഥവാ പ്രകൃതി-സമൂഹ സമന്വയത്തിന്റെ ഫലമായ ഇഹലോക-പരലോക ശാന്തിയും സമാധാനവുമാണ് പ്രകൃതി മതമായ ഇസ്ലാമിന്റെ ദാര്‍ശനിക ലക്‌ഷ്യം……..
വിട്ടേയ്ക്ക് കുഞ്ഞിപ്പാ, താൻകൾക്കിത് വിശദീകരിക്കാനറിയില്ല. അത് താൻകളുടെ കുഴപ്പമല്ല, അത്രയ്ക്കും illogical ആണ് ദൈവശിക്ഷ എന്ന സൻകൽപം തന്നെ. താൻകളുടെ ബുദ്ധി അനുവദിക്കുന്നിടത്തോളം അത് വിശദീകരിക്കാൻ താൻകൾ ശ്രമിച്ചു, കൂടുതൽ പറയാൻ താൻകൾക്ക് സാധിക്കില്ല, I can understand that.
കർമഫലം എന്നാൽ മറ്റൊരാളുടെ കർമത്തിന്റെ ഫലം ഞാൻ അനുഭവിക്കുന്നതാണെന്ന വിചിത്രമായ യുക്തി വീണ്ടും പറഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല.
ഒരു ഭൂകമ്പം ഉണ്ടായെന്നിരിക്കട്ടെ, താൻകളുടെ അഭിപ്രായത്തിൽ സമൂഹത്തിലെ ചിലർ ചെയ്യുന്ന തെറ്റ് കാരണമാണ് അത് സംഭവിക്കുന്നത്. അവരിൽ ചിലരെൻകിലും ആ സമയത്ത് അവിടെ ഉണ്ടായില്ലെന്നുവരാം, എന്നുവെച്ചാൽ അവരെ ഈ ശിക്ഷ നേരിട്ട് ബാധിക്കുന്നില്ല.
എന്നാൽ അവിടെ ജീവിച്ചിരുന്നവരോ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളായ മറ്റൊരു കൂട്ടം ആളുകൾ. അവർക്ക് വേറെ എങ്ങും പോകാൻ സാധിക്കാത്തതിനാൽ അവർ ഭൂകമ്പത്തിന്റെ ഇരകളാകുന്നു.
ഒരാൾ, അല്ലെൻകിൽ ഒരു ആൾക്കൂട്ടം, തെറ്റ് ചെയ്യുന്നു, അതിന്റെ ഫലം അനുഭവിയ്ക്കുന്നത് വേറെ ചിലരും. ഇതെന്ത് നീതി?
ഇനി, ചിലയാളുകളുടെ തെറ്റ്, താൻകൾ പറയുന്നതുപോലെ, സമൂഹത്തിന്റെ മൊത്തം തെറ്റാണെന്ന യുക്തി, അത് ശരിയാണെന്നു തന്നെ വെക്കുക. സമൂഹത്തിലെ എല്ലാവരും അതിൽ ഒരുപോലെ ഭാഗഭാക്കാകില്ല. ചിലർ വെള്ളവും വളവും നൽകുന്നുണ്ടാവാം, പക്ഷെ അതിൽ ഒന്നും ചെയ്യാൻ സാധിക്കാത്തവരാകും ഇപ്പറയുന്ന നിരപരാധികളിൽ ഭൂരിപക്ഷവും. (ഒരു നൂറുവീടപ്പുറം താമസിക്കുന്ന ഒരാൾ വ്യഭിചാരിയാണെൻകിൽ എനിക്കെന്ത് ചെയ്യാനാവും?). എന്നാൽ ശിക്ഷയുടെ കാര്യം വരുമ്പോൾ ദൈവത്തിന് ഇത്തരം നോട്ടമൊന്നുമില്ല. അതെന്താ അങ്ങിനെ?
പിന്നെ, പറയാം, പരലോകത്ത് നിത്യമായ രക്ഷയും ശിക്ഷയും എല്ലാം ഉണ്ടെന്ന്. (In a way, you are agreeing to the nonsense that William Craig said). ജനിക്കുമ്പോഴെ എയ്ഡ്സുമായി നരകിച്ച് എട്ടോ പത്തോ കൊല്ലം നരകിച്ച് ജീവിക്കുന്ന ഒരു കുട്ടിയെ എന്തിനാണ് ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നത്?
ഖാദർ പറഞ്ഞതുപോലെ, ലാത്തിച്ചാർജ് ഉണ്ടാകുമ്പോൾ വഴിയെ നടന്നുപോകുന്നവനും അടി കിട്ടും, ദൈവമായാലും അത് പ്രതീക്ഷിക്കാം. സ്വന്തം സ്രിഷ്ടികളെ ഒരു കൂട്ടമായല്ലാതെ അവരവരുടെ നന്മതിന്മകൾ കാണാൻ സാധിക്കാത്ത ദൈവം, കഷ്ടം.
@aneesh
>>>>കർമഫലം എന്നാൽ മറ്റൊരാളുടെ കർമത്തിന്റെ ഫലം ഞാൻ അനുഭവിക്കുന്നതാണെന്ന വിചിത്രമായ യുക്തി വീണ്ടും പറഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല<<<<
കര്‍മ്മ ഫലം എന്ന് പറയുമ്പോള്‍ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നറിയില്ല .ഞാനുദ്ദേശിക്കുന്നത് കര്‍മ്മം+ഫലം(പ്രവര്‍ത്തിയുടെ ഫലം) ആണെന്ന് പല പ്രാവശ്യം വ്യാക്തമാക്കിയിട്ടുണ്ട്.ഏറ്റവും ലളിതമായ ഭാഷ അര്‍ത്ഥത്തില്‍ തന്നെയാണ് ഞാന്‍ കര്‍മ്മ ഫലം അഥവാ കര്‍മ്മത്തിന്റെ ഫലം എന്ന് പറയുന്നത്.ഇനിയും ലളിതമായിട്ടാണെങ്കില്‍ ഒരു പ്രവര്‍ത്തിയുടെ ഫലം എന്നും പറയാം.ഇനിയിത് ശാസ്ത്ര ഭാഷയില്‍ പറയുമ്പോള്‍ ആക്ഷന്റെ റിയാക്ഷന്‍ എന്നും പറഞ്ഞോളൂ.ഇവയ്ക്കൊക്കെ ലളിതമായ ഉദാഹരണം ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.
താങ്കളുടെ "തലമണ്ടക്ക്" ഞാനൊരു അടി തരുകയാണെങ്കില്‍ "അടി"എന്ന എന്റെ കര്‍മ്മത്തിന്റെ ഫലമായ "വേദന" താങ്കള്‍ അനിഭവിക്കുകയില്ലെന്നാണോ താങ്കള്‍ പറയുന്നത്!" ഭൌതിക യാഥാര്‍ത്യത്തെ പോലും നിഷേധിക്കേണ്ട ഗതികേടില്‍ നാസ്തികര്‍ എത്തിയോ?.
കര്‍മ്മ ഫലം എന്ന് പറയുമ്പോള്‍ ഈ പരീക്ഷണ ലോകത്തിലെ,ഈ കര്‍മ്മ ലോകത്തിലെ,കര്‍മ്മങ്ങള്‍ക്ക് ഈ ലോകത്തില്‍ തന്നെയുണ്ടാകുന്ന ഫലമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് വ്യാക്തമാണല്ലോ.അതെ സമയം ഇതേ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പരലോകത്ത് "നിത്യമായ രക്ഷയും ശിക്ഷയും" വിധിക്കപെടുന്നത്.പരലോക ശിക്ഷ ഈ പോസ്റ്റിന്റെ വിഷയമല്ലെന്ന് മാത്രമല്ല താങ്കളുടെ ചോദ്യത്തിലുമത് വരുന്നില്ല.
ഒരേ കര്‍മ്മങ്ങള്‍ കൊണ്ട് തന്നെയാണ് ഇഹ-പര ലോക രക്ഷ/ശിക്ഷ വിധിക്കപെടുന്നതെങ്കില്‍,ഓരോ കര്‍മ്മങ്ങള്‍ക്കും രണ്ട് മാനങ്ങള്‍ ഉണ്ടോയെന്ന സംശയം സ്വാഭാവികമാണ്.തീര്‍ച്ചയായും ഓരോ കര്‍മ്മങ്ങള്‍ക്കും ഭൌതികവും അഭൌതികവുമായ രണ്ട് "മാനങ്ങള്‍" അല്ലെങ്കില്‍ "ഫലങ്ങള്‍" ഉണ്ട്.വിശുദ്ധ ഖുര്‍ആനില്‍ ധാരാളമായി പറയുന്ന ഹിക്മത്ത്(യുക്തി) എന്ന പദത്തിലൂടെയാണ് "കര്‍മ്മങ്ങളുടെ" അല്ലെങ്കില്‍ "കാര്യങ്ങളുടെ" രണ്ട് "മാനങ്ങള്‍" അല്ലെങ്കില്‍ "കാരണങ്ങള്‍" വിശദീകരിക്കാന്‍ കഴിയുക.അവയെല്ലാം "പഞ്ചേന്ദ്രിയ ബോധവും യുക്തി ബോധവും പിന്നെ ഹികമത്തും" എന്ന് പേരിടാവുന്ന മറ്റൊരു പോസ്റ്റിന്റെ വിഷയമാണ്.
>>താങ്കളുടെ "തലമണ്ടക്ക്" ഞാനൊരു അടി തരുകയാണെങ്കിൽ "അടി" എന്ന എന്റെ കർമ്മത്തിന്റെ ഫലമായ "വേദന" താങ്കൾ അനിഭവിക്കുകയില്ലെന്നാണോ താങ്കൾ പറയുന്നത്!"<<
സുഹ്രുത്തെ,
ഒന്നാമതായി താൻകൾ കർമഫലം എന്നത് നിർവചിച്ചിരിക്കുന്നതുതന്നെ തെറ്റാണ്. കർമഫലം എന്നാൽ ഒരാളുടെ കർമത്തിന്റെ ഫലം അയാൾ തന്നെ അനുഭവിക്കുന്നതാണ്. നിഘണ്ടു തപ്പിയാലും കിട്ടാവുന്ന നിർവചനം ചെയ്യുന്ന പ്രവൃത്തിയുടെ ഫലം എന്നാണ്, അല്ലാതെ സ്വന്തം അല്ലാത്ത ഒന്ന് അനുഭവിക്കുന്നതല്ല. ഭൗതികയാഥാർഥ്യത്തെ നിഷേധിക്കുന്ന ഗതികേടിൽ യുക്തിവാദി എത്തിയതല്ല, മറിച്ച് ഒരിടെത്തും ഇല്ലാത്ത ഡെഫിനിഷൻ കണ്ടെത്തേണ്ട ഗതികേടിൽ താൻകളാണ് എത്തിപ്പെട്ടിട്ടുള്ളത്.
ഒരാൾ എന്നെ തള്ളിയിടുന്നത് എന്റെ കർമമല്ല, താൻകൾ എന്റെ തലമണ്ടക്കടിക്കുന്നതും എന്റെ കർമമല്ല.
താൻകൾ തന്നെ പിന്നീടെഴുതുന്നത് ഇപ്രകാരം.
>>കർമ്മ ഫലം എന്ന് പറയുമ്പോൾ ഈ പരീക്ഷണ ലോകത്തിലെ,ഈ കർമ്മ ലോകത്തിലെ,കർമ്മങ്ങൾക്ക് ഈ ലോകത്തിൽ തന്നെയുണ്ടാകുന്ന ഫലമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് വ്യാക്തമാണല്ലോ.<<
ഇതാണ് കുറച്ചുകൂടി ഭേദപ്പെട്ട നിർവചനം. ഇതും മറ്റേതുമായി ഒത്തുപോകില്ല.
പരലോകശിക്ഷയെക്കുറിച്ച് ഞാനൊന്നും ചോദിച്ചില്ല, ഇവിടെയുള്ള ശിക്ഷ കഴിയട്ടെ.
----ഉദാഹരണം ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.
താങ്കളുടെ "തലമണ്ടക്ക്" ഞാനൊരു അടി തരുകയാണെങ്കില്‍ "അടി"എന്ന എന്റെ കര്‍മ്മത്തിന്റെ ഫലമായ "വേദന" താങ്കള്‍ അനിഭവിക്കുകയില്ലെന്നാണോ താങ്കള്‍ പറയുന്നത്!"-----
ഇങ്ങനെ 'ഞാന്‍' അടിക്കുന്ന അടിയുടെ 'ഫല'വും അനുഭവിച്ച് രണ്ടാമന്‍ ചുമ്മാ ഇരുന്നോളും എന്ന് കരുതി കണ്ടവന്‍റെയൊക്കെ തലക്കടിച്ചു നടക്കുന്ന ഒന്നാമന്‍റെ തലമണ്ടയില്‍ രണ്ടാമന്‍മാര്‍ കൊട്ടേഷന്‍ വച്ച് ലോഡിറക്കുമ്പോള്‍ മോങ്ങിക്കൊണ്ടിരിക്കുന്നതിനാണ് 'കര്‍മ്മഫലം' എന്ന് ഞമ്മന്‍റെ നാട്ടിലൊക്കെ പറയുന്നത്.തെറ്റുണ്ടോ കുഞ്ഞിപ്പാ?
>>>.ഒന്നാമതായി താൻകൾ കർമഫലം എന്നത് നിർവചിച്ചിരിക്കുന്നതുതന്നെ തെറ്റാണ്. കർമഫലം എന്നാൽ ഒരാളുടെ കർമത്തിന്റെ ഫലം അയാൾ തന്നെ അനുഭവിക്കുന്നതാണ്.<<<<
അനീഷ്,കര്‍മ്മത്തിന്റെ ഫലം ആ കര്‍മ്മം ചെയ്യുന്നവരെയും മറ്റുള്ളവരെയും ബാധിക്കാവുന്നതാണെന്ന ഭൌതിക യാഥാര്‍ത്ഥ്യം താങ്കള്‍ക്ക് ഇത് വരെയും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ലേ?.വിഷയവുമായി നേരിട്ട് ബന്ധമുള്ള ഒരൊറ്റ ഉദാഹരണം കൂടി പറയാം...
ഒരാളുടെ സദാചാരവിരുദ്ധ കര്‍മ്മത്തിന്റെ ഫലമായി എയ്ഡ്സ് ബാധിച്ചു.എയ്ഡ്സ് എന്ന ഈ "കര്‍മ്മഫലം" മറ്റുള്ളവരെയും ബാധിക്കുമെന്നത് ഒരു ഭൌതിക യാഥാര്‍ത്യം തന്നെയാണ്.ഇവിടെ അയാളുടെ കര്‍മ്മത്തിന്റെ ഫലം അയാളെയും മറ്റുള്ളവരെയും ബാധിക്കും,?.ഇവിടുത്തെ കര്‍മ്മം "സദാചാര വിരുദ്ധ പ്രവര്‍ത്തിയാണ്",ആ കര്‍മ്മത്തിന്റെ ഫലമാണ് "എയ്ഡ്സ്".അപ്പോള്‍ ആ കര്‍മ്മത്തിന്റെ ഫലമാണ് എയ്ഡ്സ്,അപ്പോള്‍..ഫലമാണ് എയ്ഡ്സ്.എയ്ഡ്സ് എന്ന ഫലം തന്നെയാണ് മറ്റുള്ളവരെയും ബാധിക്കുന്നത്.അല്ലാതെ വേറെ കര്‍മ്മത്തിന്റെ വേറെ ഫലമല്ല.
ഞാന്‍ എവിടെയും കര്‍മ്മ ഫലത്തെ നിര്‍വചിചിട്ടില്ല,(ഇനി ഞാന്‍ അങ്ങനെ നിര്‍വചിചിട്ടുണ്ടെങ്കില്‍ തന്നെ,എന്റെ നിര്‍വചനം അപര്യാപ്തമാണെന്നോ,നിര്‍വചിക്കപെടുന്ന പദങ്ങളുമായി നിര്‍വചനത്തിന് ബന്ധമില്ലെന്നോ അല്ലെങ്കില്‍ അവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നോ കാര്യകാരണ സഹിതം സ്ഥാപിക്കുകയാണ് താങ്കള്‍ ചെയ്യേണ്ടത്.അല്ലാതെ,താങ്കളുടെ "ആരോ" ആ പദത്തിന് മറ്റൊരു നിര്‍വചനം പറഞ്ഞിട്ടുണ്ടെന്ന് പറയുകയല്ല വേണ്ടത് )യഥാര്‍ത്ഥത്തില്‍ ഇവിടെ എനിക്കാ പദം നിര്‍വചിക്കേണ്ട ആവശ്യമില്ല.'കര്‍മ്മം','ഫലം' എന്ന രണ്ടു പദങ്ങള്‍ ഭാഷ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്.ആ പദങ്ങള്‍ ഭാഷാ അര്‍ത്ഥത്തില്‍ തന്നെ പ്രയോഗിക്കുമ്പോള്‍ താങ്കള്‍ മനസ്സിലാക്കി വെച്ച നിര്‍വചനവുമായി യോജിക്കുന്നില്ലായിരിക്കാം.എന്നിട്ടും താങ്കള്‍ക്ക്,താങ്കള്‍ മനസ്സിലാക്കിയ ആ നിര്‍വചനം അപര്യാപ്തമായി തോന്നുന്നില്ലെങ്കില്‍ പ്രസ്തുത പദങ്ങള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ താങ്കള്‍ നല്‍കേണ്ടി വരും.മാത്രമല്ല,അത് യുക്തിപരമായി സ്ഥാപിക്കുകയും ചെയ്യണം.അതായത് "കര്‍മ്മം" എന്ന പദത്തിന് "സ്വന്തം പ്രവര്‍ത്തി" എന്നൊരു അര്‍ത്ഥം നല്‍കാന്‍ താങ്കള്‍ക്ക് എങ്ങനെയാണ് കഴിയുക?!.
ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥകള്‍ക്ക് വിരുദ്ധമായ കര്‍മ്മങ്ങളുടെ,അനിവാര്യമായ ദോഷ ഫലങ്ങള്‍ ആ കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ മാത്രമല്ല സമൂഹത്തിലെ നിരപരാധികളെയും ബാധിക്കുന്നതിന്റെ യുക്തി വിശദീകരിക്കുന്നത് പ്രയാസകരമല്ല…
കർമ്മഫലം എന്നത് മലയാളത്തിൽ ഒറ്റവാക്കായാണ് ഉപയോഗിക്കുന്നത്. അവിടെ കർമ്മം ചെയ്യുന്നതൊരാളും ഫലം ലഭിക്കുന്നത് മറ്റൊരാളും ആണെൻകിൽ അത് ഒറ്റവാക്കായി ഉപയോഗിക്കേണ്ട കാര്യമില്ലല്ലൊ.
ഉദയഭാനു തിരക്കഥയെഴുതി, അയാളുടെ കർമ്മം. സരോജ് കുമാർ അത് മോഷ്ടിച്ചെടുത്ത് സിനിമയിൽ നായകനായി. ഇവിടെ ഏത് കർമ്മമാണ് സരോജ് കുമാറിന് കർമ്മഫലം നൽകിയത്, തിരക്കഥയെഴുത്ത് എന്ന കർമ്മമോ മോഷണം എന്ന കർമ്മമോ?
താൻകൾ ഒരേ കുറ്റിയിൽ തിരിയുക മാത്രമാണ് ചെയ്യുന്നത്. താൻകൾ അത്തരത്തിൽ നിർവചിച്ചില്ല എന്ന് പറയുന്നു, എന്നാൽ വ്യഖ്യാനിച്ചു എന്ന് പറയട്ടെ? ആ പദത്തിന് ഇല്ലാത്ത ഒരു വ്യാഖ്യാനം കൊണ്ടുവന്നിട്ട് കാര്യകാരണസഹിതം തെറ്റാണെന്ന് സ്ഥാപിക്കണമെന്നു പറയുന്നത് ഏത് യുക്തിയാണ്? ആടിനെ പട്ടിയെന്ന് വിളിച്ചിട്ട് അത് തെറ്റാണെന്ന് കാര്യകാരണസഹിതം തെളിയിക്കണമെന്ന് വാദിക്കുന്നതുപോലെയാണിത്.
ഏതായാലും കർമ്മഫലം എന്നത് മറ്റൊരാൾ തലക്കടിച്ചാൽ (കർമ്മം) അടികൊണ്ടയാൾക്ക് വേദനിക്കുന്നതാണെന്ന വാദം അംഗീകരിച്ചാൽ തന്നെ, ചില ചോദ്യങ്ങൾ ബാക്കിയാവും, നാം സംവാദം തുടങ്ങിയ വിഷയം വെച്ചുനോക്കിയാൽ....
ഇവിടെ കർമ്മഫലം ആരുടേതാണ്?
ഒരാൾ താൻകളുടെ തലമണ്ടയ്ക്ക് അടിച്ചുവെന്നിരിക്കട്ടെ, അത് കർമഫലമാണെന്നു സമാധാനിച്ച് മിണ്ടാതിരിക്കുമോ? അതോ (കുറഞ്ഞപക്ഷം) അടിച്ചതിന്റെ കാരണമെൻകിലും അന്വേഷിക്കുമോ? ദൈവത്തിന്റെ കാര്യം വരുമ്പോൾ എന്താ അത് ചോദിക്കാത്തത്?
ഒരാൾ എന്നെ അടിച്ചു, താൻകൾക്ക് വേദനിച്ചു... ഈ ലോജിക് പരിഗണിക്കാമോ? തലമണ്ടക്ക് ഒരാൾ അടിക്കുന്നുവെന്നത് ഞാൻ നേരിട്ട് ഇടപെടുന്ന കാര്യമാണ്, സ്വാഭാവികമായും എനിക്ക് വേദനിക്കും. നാം നേരത്തെ പറഞ്ഞ കര്യങ്ങളിൽ ഇതിലൊന്നും പൻകുചേരാത്തവർക്കും ശിക്ഷ കിട്ടുന്നതെങ്ങിനെ യുക്തിപരമാകും എന്നായിരുന്നല്ലോ ചോദ്യം.
ഒരാൾ പലരേയും അടിച്ചു, ചിലർക്ക് വേദനിച്ചു, ചിലർക്ക് വേദനിച്ചില്ല (സഹനശക്തിയല്ല ഉദ്ദേശിക്കുന്നത്, വേദനയുണ്ടായതേയില്ല), അങ്ങിനെ സംഭവിക്കാമോ? കുറ്റം ചെയ്ത എല്ലാവരും ശിക്ഷിക്കപ്പെടുന്നില്ല, അതെന്തുകൊണ്ട്?
ഇതിലൊക്കെ ദൈവത്തിന്റെ നേരിട്ടുള്ള റോൾ എന്താണ്?
സദാചാരവിരുദ്ധത എന്ന കർമത്തിന്റെ ഫലമാണ് എയ്ഡ്‌സ് എന്നെഴുതിക്കണ്ടു.
ഈ ചോദ്യങ്ങൾക്കുകൂടി ഉത്തരം തരൂ.
സദാചാരവിരുദ്ധമായി പ്രവർത്തിക്കുന്നത് ഒരു പുരുഷനാണെന്നിരിക്കട്ടെ.
അത്തരത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എയ്ഡ്‌സ് വരുന്നില്ല, എന്തുകൊണ്ട്?
സദാചാരവിരുദ്ധരായ എല്ലാവരുടേയും ഭാര്യമാർ സദാചാരവിരുദ്ധരാകണമെന്നില്ലല്ലൊ, അവർക്ക് എന്തുകൊണ്ട്, ചെയ്യാത്ത കുറ്റത്തിന്, എയ്ഡ്‌സ് വരുന്നു?
അതിലും കടുപ്പം... ഇതിൽ ചില സ്ത്രീകൾ ഗർഭിണികളാകുന്നു. അവരുടെ മക്കൾ ജനിക്കുന്നത് എയ്ഡ്‌സ് ബാധിതരായാണ്. ഒരുവിധത്തിലും ഈ കർമവുമായി ബന്ധപ്പെടാതെ തന്നെ അവർ ശിക്ഷിക്കപ്പെടുന്നു. എന്തുകൊണ്ട്?
Tracking...
@അനീഷ്
യഥാര്‍ത്ഥത്തില്‍ താങ്കളുടെ വാദമെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല."കര്‍മ്മഫലം" എന്ന് പ്രയോഗിക്കപെടുന്ന അഥവാ താങ്കള്‍ കേട്ടിട്ടുള്ള ആ സംഗതിയിലെ "കര്‍മ്മത്തിന്റെ" ഫലം ആ കര്‍മ്മം ചെയ്യുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നതാണോ താങ്കളുടെ വാദം?.ആണെങ്കില്‍,ആയിക്കോട്ടെ എനിക്കതില്‍ തല്‍ക്കാലം വിയോജിപ്പില്ല കാരണം താങ്കള്‍ പറയുന്ന അല്ലെങ്കില്‍ മനസ്സിലാക്കി വെച്ച "കര്‍മ്മഫല"ത്തെ കുറിച്ചല്ല ഞാന്‍ പറയുന്നതെന്ന് പല പ്രാവശ്യം ഓര്‍മിപ്പിച്ചിട്ടുണ്ട്.
ഓരോ കര്‍മ്മത്തിന്റെയും ദൃശ്യവും അദൃശ്യവുമായ ഫലത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്.ആ കര്‍മ്മത്തിന്റെ ദൃശ്യവും അദൃശ്യവുമായ ഫലങ്ങള്‍ ആ കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ മാത്രമല്ല മറ്റുള്ളവരെയും ബാധിക്കാവുന്നതാണെന്ന്,അനിഷേധ്യമായ ഭൌതിക യാഥാര്‍ത്യങ്ങളെ ഉദാഹരണമാക്കി ഞാന്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
പറഞ്ഞു വരുന്നത്,"കര്‍മ്മഫലം"എന്ന താങ്കളുടെ സ്വന്തം ധാരണക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ല,എന്ന് മാത്രമല്ല നിലനില്‍ക്കുന്ന "കര്‍മ്മഫലം" എന്ന വാക്കിനെ ആശ്രയിച്ചല്ല ഞാനെന്റെ വാദം അവതരിപ്പിക്കുന്നത്.
അതായത്,താങ്കള്‍ ഇവിടെ ചോദിക്കുന്നത് വിധിയുമായി ബന്ധപെട്ട ചില കാര്യങ്ങളുടെ യുക്തിയെ കുറിച്ചാണ്.അതിന്റെ യുക്തി താങ്കള്‍ക്ക് മനസ്സിലാവണമെങ്കില്‍ താങ്കള്‍ക്ക് അപരിചിതമായ ഒരു പ്രതിഭാസത്തെ കുറിച്ച്(ഒരു തരം കര്‍മ്മഫലം,അതിനെ എന്ത് വിളിച്ചാലും കുഴപ്പമില്ല)എനിക്ക് വിശദീകരിക്കെണ്ടതുണ്ട്.ആ വിശദീകരണത്തിലാണ് ഒരാളുടെ കര്‍മ്മത്തിന്റെ ഫലം മറ്റുള്ളവരെയും ബാധിക്കുമെന്ന് ഉദാഹരണ സഹിതം(ഉദാ..ആക്സിഡന്റ് )ഞാന്‍ പറയുന്നത്.ഒരാളുടെ കര്‍മ്മത്തിന്റെ ഫലം മറ്റുള്ളവരെ ബാധിക്കുകയില്ലെന്ന് കാര്യകാരണ സഹിതം സ്ഥാപിക്കുകയാണ് ഇവിടെ താങ്കള്‍ ചെയ്യേണ്ടത്,അല്ലാതെ താങ്കളുടെ മനസ്സിലാക്കി വെച്ച കര്‍മ്മഫലത്തില്‍ കര്‍മ്മത്തിന്റെ ഫലം ആ കര്‍മ്മം ചെയ്യുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് ആവര്‍ത്തിച്ച് കൊണ്ടെയിരിക്കുകയല്ല!.താങ്കള്‍ ഇതിന് മറുപടി പറയൂ...
ഒരു ഡ്രൈവറുടെ കര്‍മ്മത്തിന്റെ ഫലമായ ആക്സിഡന്റ് നിരപരാധികളെ ബാധിക്കാവുന്നതല്ലേ?. ആ ഡ്രൈവറുടെ കര്‍മ്മത്തിന്റെ ഫലം ആ ഡ്രൈവറെയും ബാധിക്കാവുന്നതല്ലേ?.ദൃശ്യമായ കര്‍മ്മങ്ങളുടെ ഉദാഹരണമായ ഇവയുടെ ഫലം ആ കര്‍മ്മം ചെയ്യുന്ന ഡ്രൈവറ മാത്രമേ ബാധിക്കുകയുള്ളൂ,അല്ലാതെ മറ്റാരെയും ബാധിക്കുകയില്ലെന്ന് യുക്തിപരമായി താങ്കള്‍ സ്ഥാപിക്കുമെന്ന് അല്ലെങ്കില്‍ അതിന് വേണ്ടി ശ്രമിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ,നാസ്ഥികരുടെ കിത്താബില്‍ പറയുന്ന "കര്‍മ്മഫലത്തില്‍" ആ കര്‍മ്മം ചെയ്യുന്നവരെ മാത്രമേ അതിന്റെ ഫലം ബാധിക്കുകയുള്ളൂവെന്ന് ഒരു മാതിരി ൬൬൭൫൫ പോലെ പറയുകയല്ല വേണ്ടത്.
സദാചാരവിരുദ്ധമായി പ്രവർത്തിക്കുന്നത് ഒരു പുരുഷനാണെന്നിരിക്കട്ടെ.
അത്തരത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എയ്ഡ്‌സ് വരുന്നില്ല, എന്തുകൊണ്ട്?
---------------------------------------
ഗുരുത്വാകര്‍ഷണത്തിന് വിരുദ്ധമായി അല്ലെങ്കില്‍ അതിനെ അവഗണിച്ച് ആരെങ്കിലും മുകളില്‍ നിന്ന് താഴോട്ട് ചാടിയാല്‍ ചിലര്‍ ചിലപ്പോള്‍ ചത്തുപോകും എന്നാല്‍ മറ്റ് ചിലര്‍ മരണത്തില്‍ നിന്ന് രക്ഷപെടാറുണ്ട്.ചിലരുടെ ആ രക്ഷപെടലിന്റെ അടിസ്ഥാനത്തില്‍ ഗുരുത്വാകര്‍ഷണം എന്ന പ്രാപഞ്ചിക നിയമം തന്നെയില്ലെന്ന് പറയാവോ...?..
>>>>സദാചാരവിരുദ്ധരായ എല്ലാവരുടേയും ഭാര്യമാർ സദാചാരവിരുദ്ധരാകണമെന്നില്ലല്ലൊ, അവർക്ക് എന്തുകൊണ്ട്, ചെയ്യാത്ത കുറ്റത്തിന്, എയ്ഡ്‌സ് വരുന്നു?<<<<
ഇവയുടെ യുക്തിയെ കുറിച്ചെല്ലാം പോസ്റ്റില്‍ പറയുന്നുണ്ട്.താങ്കള്‍ പഴയ ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്.
...................................
>>>.ഒരാൾ എന്നെ അടിച്ചു, താൻകൾക്ക് വേദനിച്ചു... ഈ ലോജിക് പരിഗണിക്കാമോ?<<<
ആ ലോജിക്ക് എന്തിനാണ് പരിഗണിക്കുന്നത്?!!.
___________________________________
>>>.തലമണ്ടക്ക് ഒരാൾ അടിക്കുന്നുവെന്നത് ഞാൻ നേരിട്ട് ഇടപെടുന്ന കാര്യമാണ്, സ്വാഭാവികമായും എനിക്ക് വേദനിക്കും. നാം നേരത്തെ പറഞ്ഞ കര്യങ്ങളിൽ ഇതിലൊന്നും പൻകുചേരാത്തവർക്കും ശിക്ഷ കിട്ടുന്നതെങ്ങിനെ യുക്തിപരമാകും എന്നായിരുന്നല്ലോ ചോദ്യം.<<<<
ഇവിടെ ശിക്ഷയെന്നു പറയുന്നത് സാങ്കല്‍പ്പികമാണല്ലോ.അപ്പോള്‍,ശിക്ഷക്ക് പകരം രക്ഷയും സങ്കല്പ്പിക്കാമല്ലോ.അതായത് ലോകത്ത് ആര്‍ക്കും ശിക്ഷയും ദുരന്തങ്ങളും ഇല്ലെന്നും സങ്കല്‍പ്പിച്ച് കൂടെ?.അതിനെന്താണ് മാര്‍ഗമെന്ന് ചിന്തിച്ച് കൂടെ?.ദൈവികദര്‍ശനങ്ങളില്‍ അവയ്ക്കുള്ള പരിഹാരം എന്താണെന്ന് പോസ്റ്റില്‍ പറയുന്നുണ്ടല്ലോ?.ഒരു പക്ഷെ താങ്കള്‍ പോസ്റ്റ് വായിച്ചിട്ടില്ലായിരിക്കാം,കുറഞ്ഞ പക്ഷം പോസ്റ്റ് താങ്കള്‍ വായിക്കേണ്ടതായിരുന്നു.
>>>>ഉദയഭാനു തിരക്കഥയെഴുതി, അയാളുടെ കർമ്മം. സരോജ് കുമാർ അത് മോഷ്ടിച്ചെടുത്ത് സിനിമയിൽ നായകനായി. ഇവിടെ ഏത് കർമ്മമാണ് സരോജ് കുമാറിന് കർമ്മഫലം നൽകിയത്, തിരക്കഥയെഴുത്ത് എന്ന കർമ്മമോ മോഷണം എന്ന കർമ്മമോ?<<<
-------------------------------------
അനീഷ്,
എന്ത് ഉദ്ദേശത്തിലാണ് താങ്കള്‍ ഇങ്ങനെയൊരു ഉദാഹരണം ചോടിച്ചതെന്നറിയില്ല.എന്റെ ശ്രദ്ധയില്‍ വന്നിട്ടുള്ള റോഷന്‍ ആന്‍ഡ്രൂസിന്റെ രണ്ട് പടങ്ങളില്‍ ഒന്നാണിത്.ഈ പടത്തെ കുറിച്ചും മറ്റേ പടമായ നോട്ട് ബുക്കിനെ കുറിച്ചും,ഒരു നാസ്ഥികനായ താങ്കളുടെ അഭിപ്രായം അറിയാന്‍ എനിക്കാഗ്രഹമുണ്ട്.വിശദീകരിക്കണമെന്നില്ല,ഇഷ്ടപെട്ടോ ഇല്ലയോ എന്ന് പറഞ്ഞാലും മതിയാകും.
കുഞ്ഞിപ്പ,
ഒരു വാക്ക് നാം ഉപയോഗിക്കുന്നതിനു ചില ആവശ്യങ്ങളുണ്ട്. ആടിനെ ആട് എന്ന് വിളിക്കുന്നത് നമ്മുടെ സൗകര്യത്തിനാണ്, മലയാളം ഉപയോഗിക്കുന്ന എല്ലാവർക്കും ഒരേ ഉദ്ദേശ്യം തന്നെയാണു അവിടെയുണ്ടാവുക.
താൻകൾ തന്നെ ഇതിനു മുൻപുള്ള പോസ്റ്റിൽ പറഞ്ഞിട്ടുണ്ടല്ലൊ കർമ്മ ഫലമായ ദൈവ ശിക്ഷയുടെ അടിസ്ഥാനം കർമ്മങ്ങൾ തന്നെയാണ്.ഈയൊരു കർമഫലമായുള്ള ശിക്ഷയുടെ കാര്യം തന്നെയല്ലെ ഇത്രയും സമയം നാം സംസാരിച്ചിരുന്നത്. ഇപ്പോൾ അതെല്ലാം വിട്ട് കർമം ഫലം എന്നിങ്ങിനെ രണ്ട് വാക്കുകളുണ്ടെന്നും രണ്ടും ചേർത്ത്വെച്ചാൽ കർമഫലമാകുമെന്നും പറയുന്നതിന്റെ ലോജിക് എന്താണ്?
അത് പോട്ടെ, എന്റെ ചില ചോദ്യങ്ങൾക്ക് മാത്രമേ ഉത്തരം തന്നിട്ടുള്ളുവല്ലൊ. മറ്റുള്ളവ സൗകര്യപൂർവം ഒഴിവാക്കിയതാണോ? ഒരാൾ എന്റെ മണ്ടക്കടിച്ചാൽ, എനിക്ക് വേദനിച്ചാൽ അത് ആരുടെ കർമഫലം ആണെന്നുകൂടി പറയേണ്ടതല്ലേ?
>>സദാചാരവിരുദ്ധമായി പ്രവർത്തിക്കുന്നത് ഒരു പുരുഷനാണെന്നിരിക്കട്ടെ.
അത്തരത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എയ്ഡ്‌സ് വരുന്നില്ല, എന്തുകൊണ്ട്?
---------------------------------------
ഗുരുത്വാകർഷണത്തിന് വിരുദ്ധമായി അല്ലെങ്കിൽ അതിനെ അവഗണിച്ച് ആരെങ്കിലും മുകളിൽ നിന്ന് താഴോട്ട് ചാടിയാൽ ചിലർ ചിലപ്പോൾ ചത്തുപോകും എന്നാൽ മറ്റ് ചിലർ മരണത്തിൽ നിന്ന് രക്ഷപെടാറുണ്ട്.ചിലരുടെ ആ രക്ഷപെടലിന്റെ അടിസ്ഥാനത്തിൽ ഗുരുത്വാകർഷണം എന്ന പ്രാപഞ്ചിക നിയമം തന്നെയില്ലെന്ന് പറയാവോ...?..<<
കൊള്ളാം, നല്ല ലോജിക്. മുകളിൽ നിന്ന് ചാടിയാൽ താഴോട്ട് പോയില്ലെൻകിൽ ഗുരുത്വാകർഷണം ഇല്ല എന്ന് പറയാം, മരിച്ചില്ലെൻകിലല്ല. ഇത്തിരികൂടി സാമാന്യബുദ്ധിക്ക് നിരക്കുന്ന വാദം അവതരിപ്പിക്കൂ.
സദാചാരവിരുദ്ധമായി പ്രവർത്തിക്കുന്നതിന്റെ അനന്തരഫലമാണ് എയ്ഡ്‌സ് എന്നാണ് താൻകളുടെ വാദം. അപ്പോൾ ദൈവം ചിലർക്ക് ആ ശിക്ഷ കൊടുക്കാഞ്ഞതെന്തേ?
>>
>>>>സദാചാരവിരുദ്ധരായ എല്ലാവരുടേയും ഭാര്യമാർ സദാചാരവിരുദ്ധരാകണമെന്നില്ലല്ലൊ, അവർക്ക് എന്തുകൊണ്ട്, ചെയ്യാത്ത കുറ്റത്തിന്, എയ്ഡ്‌സ് വരുന്നു?<<<<
ഇവയുടെ യുക്തിയെ കുറിച്ചെല്ലാം പോസ്റ്റിൽ പറയുന്നുണ്ട്.താങ്കൾ പഴയ ചോദ്യങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്.
<<
താൻകൾ ഒന്നും പറഞ്ഞില്ല, വെറുതെ കർമം ഫലം എന്നൊക്കെ പറഞ്ഞു, അത്രതന്നെ. ഇനി കാര്യം ഇതാണെൻകിൽ പോലും ദൈവത്തിന്റേത് കുറ്റമറ്റ രീതിയാണെന്നതിനു ഒരു വാദം പോലും ഇതിലില്ല.
>>
>>>.ഒരാൾ എന്നെ അടിച്ചു, താൻകൾക്ക് വേദനിച്ചു... ഈ ലോജിക് പരിഗണിക്കാമോ?<<<
ആ ലോജിക്ക് എന്തിനാണ് പരിഗണിക്കുന്നത്?!!.
<<
പരിഗണിക്കണമല്ലൊ. ഇതിൽ നേരിട്ട് ഇടപെടാത്ത ഒരാൾക്ക് വേദനിക്കുമോ എന്നതാണ് ചോദ്യത്തിന്റെ കാതൽ. ഇതുവരെ ദൈവശിക്ഷയായി താൻകൾ അവതരിപ്പിച്ച എല്ലാ സംഭവങ്ങളിലും തിന്മയുമായി നേരിട്ട് ബന്ധമില്ലാത്തവർ ശിക്ഷിക്കപ്പെടുമ്പോൾ ആ ലോജിക് പരിഗണിക്കാൻ തയ്യാറുള്ള താൻകൾ ഈ ലോജിക് കൂടി പരിഗണിക്കൂ, സാധ്യമാണോ എന്നത് വേറെ വിഷയം, ദൈവം അത്തരത്തിൽ ചെയ്താൽ താൻകൾക്ക് ഉൾക്കൊള്ളാനാവുമോ?
അതിനു സാധിക്കുമെൻകിൽ, ഞാൻ ആദ്യമേ പറഞ്ഞ ഒരു പോയിന്റ് മാത്രം പ്രസക്തം. ഇതെല്ലാം താൻകൾ അംഗീകരിക്കുന്നതും പാടുപെട്ട് വിശദീകരിക്കുന്നതും "ദൈവമായതിനാൽ ചോദ്യമില്ല" എന്ന ഒറ്റ കാരണം കൊണ്ടുമാത്രം.
ഇത് താൻകളുടെ കഴിവുകേടല്ല, the whole theology is full of holes.
വിടവാങ്ങുന്നു, ഇനിയും താൻകളുടെ തല പെരുപ്പിക്കാൻ ഉദ്ദേശമില്ല.
>>>.ഒരു വാക്ക് നാം ഉപയോഗിക്കുന്നതിനു ചില ആവശ്യങ്ങളുണ്ട്. ആടിനെ ആട് എന്ന് വിളിക്കുന്നത് നമ്മുടെ സൗകര്യത്തിനാണ്, മലയാളം ഉപയോഗിക്കുന്ന എല്ലാവർക്കും ഒരേ ഉദ്ദേശ്യം തന്നെയാണു അവിടെയുണ്ടാവുക.<<<
ഇവിടെ എന്റെയും ആവശ്യം അത് തന്നെയാണ് "കര്‍മ്മം" എന്ന വാക്കും "ഫലം" എന്ന "വാക്കും" വാക്കായിട്ട് തന്നെ
ഉപയോഗിക്കണം,അതൊരു ദാര്‍ശനിക തത്വമായി താങ്കള്‍ മനസ്സിലാക്കുമ്പോഴാണ് ഇവിടെ ആശയകുഴപ്പം ഉണ്ടാവുന്നത്.
സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്ന് "വാക്കുകള്‍" വാക്ക് അര്‍ത്ഥത്തില്‍ ഞാനുപയോഗിച്ചപ്പോള്‍ അത് ഹൈന്ദവദര്‍ശനത്തിലെ തത്വമായി കാളിദാസന്‍ മനസ്സിലാക്കുകയും,പിന്നീട് എത്രയൊക്കെ വിശദീകരിച്ചിട്ടും ഉള്‍കൊള്ളാനാവാതെ വലഞ്ഞ
കാളിദാസന്റെ കഥ,ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നു.ആ കമെന്റ് ഇങ്ങനെയായിരുന്നു...
""അനീഷ്,എല്ലാ മതങ്ങളിലെയും ദൈവത്തിന്റെ അസ്തിത്വത്തിന്റെ അടിസ്ഥാനമായ സൃഷ്ടി,സ്ഥിതി,സംഹാരത്തെ കുറിച്ച് "അനീഷിനും"(?)അറിയാമല്ലോ?.
പദാഅര്‍ത്ഥ വാദം മൂത്ത് മൂത്ത് ..യാന്ത്രികത വ്യാക്തിത്വത്തിന്റെ ഭാഗമായി മാറിയ ചില കാളിദാസന്മാരെ പോലെ സൃഷ്ടി,സ്ഥിതി,സംഹാരമെന്ന് കേള്‍ക്കുമ്പോള്‍,അവയെല്ലാം ഹൈന്ദവ ദര്‍ശനത്തിന് മാത്രം പേറ്റന്റുള്ള തത്വമാണെന്ന് താങ്കള്‍ മനസിലാക്കുകയില്ലെന്ന് വിശ്വസിക്കുന്നു.""
അതിന്റെ ആവര്‍ത്തനം തന്നെയല്ലേ ഇവിടെയുമുണ്ടായത്?.ഇവിടെ ഞാന്‍ പറയുന്ന കര്‍മ്മത്തിന്റെ ഫലങ്ങള്‍ ഹൈന്ദവ ദര്‍ശനത്തിലെ ഒരു തത്വമായ "കര്‍മ്മഫലമായി" മനസ്സിലാക്കുകയല്ലേ താങ്കള്‍ ചെയ്തത്?. "കര്‍മ്മഫലം" എന്ന ഹൈന്ദവ തത്വം താങ്കള്‍ "മനസ്സില്‍" ആക്കിയതോട് കൂടി "കര്‍മ്മം" "ഫലം" എന്ന രണ്ടു പദങ്ങളുടെയും വെവ്വേറേയുള്ള അര്‍ഥം താങ്കളുടെ മനസ്സിലെ ഭാഷാ നിഘണ്ടുവില്‍ നിന്ന് നഷ്ടപ്പെട്ട് പോയത് യാന്ത്രികത കൊണ്ടാണോ?.
ഗര്‍ഭപാത്രജന്യരോഗമെന്നാണ് രണ്ടു ഗ്രീക്ക് പദങ്ങള്‍ കൂടിച്ചേര്‍ന്ന ഹിസ്റ്റീരിയ(പെണ്ണുങ്ങളുടെ കൂക്കിവിളി) എന്ന വാക്കിനര്‍ത്ഥം (ഗര്‍ഭപാത്രമില്ലാത്തവര്‍ക്കും ആ രോഗം ഉണ്ടാവുമെന്ന് പിന്നീട് തെളിയിക്കപെട്ടിട്ടുണ്ട്),ഇനി ഞാന്‍ ഗര്‍ഭപാത്ര കാരണമായ മറ്റൊരു കാര്യത്തെ കുറിച്ച് പറയുമ്പോഴേല്ലാം അത് ഹിസ്റ്റീരിയ എന്ന് വിളിക്കുന്ന രോഗത്തെ കുറിച്ച് മാത്രമാണ് ഞാന്‍ പറയുന്നതെന്ന് താങ്കള്‍ മനസ്സിലാക്കുന്നത് വലിയ കഷ്ടമല്ലേ?.
ഇസ്ലാമിലെ മൂന്ന് മൌലിക തത്വങ്ങളില്‍ ഒന്നാണ് പരലോക വിശ്വാസം.അതിന് നേര്‍വിപരീതമായ പുനര്‍ജന്മ വിശ്വാസം അടിസ്ഥാനമാക്കുന്ന ഹൈന്ദവ ദര്‍ശനത്തിലെ "കര്‍മ്മഫലവും" കര്‍മ്മത്തിന്റെ ഫലം എന്ന വാക്ക് അര്‍ത്ഥത്തില്‍ ഞാനുപയോഗിക്കുന്ന കര്‍മ്മ ഫലവും ഒന്നാണെന്ന് മനസ്സില്ലാക്കുന്നത് മഹാ അബദ്ധമായി പോയിയെന്നാണ് സൂചിപ്പിക്കുന്നത്?.
ഏതായാലും "വിധിവിശ്വസത്തിന്റെ യുക്തിഭദ്രത"എന്നൊരു പോസ്റ്റ് എഴുതണമെന്ന് വിചാരമുള്ളത് കൊണ്ട് വീണ്ടും അതിലേക്ക്
തന്നെ കടക്കുന്നില്ല.അങ്ങനെയൊരു പോസ്റ്റ് വന്നാല്‍ ദയവായി വായിക്കണമെന്ന് അറിയിക്കുന്നു.
അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട് “നമ്മുടെ റബ്ബ് തന്റെ കണങ്കാലുകളില്‍നിന്ന് തുണി പൊക്കിപ്പിടിക്കും. സത്യവിശ്വാസികളായ എല്ലാ സ്ത്രീ പുരുഷന്മാരും അവന്റെ മുമ്പില്‍ സുജൂദ് ചെയ്യും. പേരിനും കീര്‍ത്തിക്കും വേണ്ടി സാഷ്ടാംഗം ചെയ്തിരുന്നവരെല്ലാവരും അവശേഷിക്കും. അവര്‍ സുജൂദ് ചെയ്യാനൊരുങ്ങുമ്പോള്‍ മുതുക് വളഞ്ഞു കിട്ടുകയില്ല.[ബുഖാരി]
തുണി പൊക്കിപ്പിടിച്ച് കണങ്കാല് കാണിക്കുന്ന ദൈവം എങ്ങനെ അമൂര്‍ത്തമാവും?
V.B.Rajan,
ലക്ഷ കണക്കിന് ഹദീസുള്ളതില്‍ വളരെ കുറച്ച്,ഏകദേശം ഒരു ശതമാനം മാത്രമേ അംഗീകൃതമായിട്ടുള്ളൂ.താങ്കളുദ്ധരിച്ച ഹദീസ് അംഗീകൃതമാണെങ്കില്‍ മാത്രം ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ മതിയല്ലോ,എന്ന് പറയുമ്പോള്‍ ആ ഹദീസ് അംഗീകൃതമല്ലാത്ത ഹദീസ് ആയിരിക്കുമെന്ന് ഞാന്‍ ചിന്തിക്കുകയാണെന്ന് കരുതേണ്ടതില്ല.താങ്കള്‍ ആ ഹദീസിന്റെ റഫറന്‍സ് നമ്പര്‍ പറയൂ അത് ഏതു തരം ഹദീസ് ആണെന്ന് ഞാനും കൂടി അറിയട്ടെ.
ഹദീസ് ക്രോഡീകരിച്ച ഇമാമില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്ത പ്രവാചക ശിഷ്യനിലെക്ക്(ഇവിടെയത് അബൂ സ ഈദ് (റ))എത്തി ചേരുന്ന വിശ്വസ്തരായവരുടെ പരമ്പരയും...ആ ഹദീസിന്റെ ആശയം വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമാവാതിരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ആ ഹദീസ് സ്വഹീഹായ ഹദീസ് ആയി മുസ്ലിം ലോകം അംഗീകരിക്കുകയുള്ളൂ.
കണങ്കാല്‍ എന്താണെന്നും കണങ്കാല്‍ വെളിപ്പെടുക എന്ന് പറഞ്ഞാല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും പിന്നീട് ആലോചിക്കാം.
ഇവിടെ കണങ്കാല്‍ വെളിപ്പെടണമെങ്കില്‍ മുണ്ട് പൊക്കി പിടിക്കണം എന്ന് താങ്കള്‍ ഊഹിച്ചതായിരിക്കില്ലെന്ന് വിശ്വസിക്കുന്നു.
ഇനിയങ്ങനെ ഊഹിച്ചതാണെങ്കില്‍ "സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടനില്‍" രാത്രിയില്ലാത്തത് കൊണ്ട് ആളുകള്‍ ഉറങ്ങാറില്ലെന്നും താങ്കള്‍ ഊഹിക്കുമോ?.
ഏതായാലും താങ്കള്‍ ഹദീസ് നമ്പര്‍ പറയൂ.നമ്പറില്ലെങ്കില്‍ ആ കമെന്റ് താങ്കള്‍ തന്നെ ഡിലീറ്റ് ചെയ്യൂ..
Post a Comment